ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണം: യുഎൻ പൊതുസഭയിൽ യുഎസ് പ്രസിഡന്റിനെ പ്രശംസിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി

ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണം: യുഎൻ പൊതുസഭയിൽ യുഎസ് പ്രസിഡന്റിനെ പ്രശംസിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി

ന്യൂയോർക്ക്: യുഎൻ പൊതുസഭയുടെ 80-ാമത് സമ്മേളനത്തിലെ പൊതുചർച്ചയിൽ സംസാരിക്കവെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ചു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ട്രംപ് വെടിനിർത്തൽ സാധ്യമാക്കിയെന്നും ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്നും ഷെഹ്ബാസ് പറഞ്ഞു. പാകിസ്ഥാൻ സൈന്യം വിജയം നേടിയെന്നും ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വെടിനിർത്തലിൽ മൂന്നാം കക്ഷി ഇടപെടൽ ഇല്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി വ്യക്തമാക്കിയതിന് ദിവസങ്ങൾക്കുള്ളിലാണ് ഷഹ്ബാസിന്റെ നിലപാട് മാറ്റം.

പ്രസംഗത്തിന് മണിക്കൂറുകൾക്ക് മുമ്പ്, ഷഹ്ബാസും പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറും വൈറ്റ് ഹൗസിൽ ട്രംപിനെ കണ്ടു. മാധ്യമങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കാൻ അനുവാദമില്ലായിരുന്നു. സാമ്പത്തിക സഹകരണം, അപൂർവ ഭൂമി, എണ്ണ പര്യവേക്ഷണം തുടങ്ങിയവ ചർച്ച ചെയ്യപ്പെട്ടു. പാകിസ്ഥാനിൽ നിക്ഷേപം നടത്താൻ ഷഹ്ബാസ് അമേരിക്കൻ കമ്പനികളെ ക്ഷണിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന തീവ്രവാദ ഭീഷണിയെ നേരിടുന്നതിൽ ഷഹ്ബാസിന് പിന്തുണ അറിയിച്ചതായും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഷഹ്ബാസിനെയും മുനീറിനെയും “മഹാന്മാർ” എന്ന് ട്രംപ് വിശേഷിപ്പിച്ചു.

പാകിസ്ഥാന്റെ അഭ്യർത്ഥനപ്രകാരം സൈനിക തലത്തിലുള്ള ചർച്ചകളിലൂടെ സംഘർഷം അവസാനിച്ചുവെന്ന് ഇന്ത്യ ഇതിനകം പ്രസ്താവിച്ചിരുന്നു. ഇന്ത്യൻ ആക്രമണത്തിൽ വ്യോമതാവളങ്ങളും സൈനികരും നഷ്ടപ്പെട്ടുവെന്ന് പാകിസ്ഥാൻ സമ്മതിച്ചിരുന്നു.

Spread the love

web desk

Related Posts

Leave a Reply

Your email address will not be published. Required fields are marked *