അച്ഛൻ്റെ മരണശേഷം വിഷാദരോഗിയായി;നടൻ ശിവകാർത്തികേയൻ
അച്ഛൻ്റെ മരണശേഷം താൻ വിഷാദരോഗത്തിലേക്ക് വീണുവെന്നും എന്നാൽ അഭിനയമാണ് തന്നെ അതിൽ നിന്ന് രക്ഷിച്ചതെന്നും ശിവകാർത്തികേയൻ. അമരൻ എന്ന ചിത്രത്തിൻ്റെ വിജയത്തിളക്കത്തിലാണ് നടൻ ശിവകാർത്തികേയൻ . മേജർ മുകുന്ദ് വരദരാജ് എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി.
“അച്ഛൻ്റെ മരണശേഷം ഞാൻ വിഷാദത്തിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ ജോലി എന്നെ രക്ഷിച്ചു. കാണികളുടെ ആർപ്പുവിളികൾ എനിക്ക് ആശ്വാസമായി. ആരാധകരുടെ സ്നേഹവും പിന്തുണയുമാണ് ഈ സമയത്ത് എൻ്റെ ഉയർച്ചയെ രൂപപ്പെടുത്തിയത്. എൻ്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട സമയം.
ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നിരുന്നാലും, ഈ വെല്ലുവിളികളെ തരണം ചെയ്യാൻ നമ്മുടെ അഭിനിവേശം നമ്മെ സഹായിക്കുന്നു. ചിലപ്പോൾ എല്ലാം ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ പ്രേക്ഷകരുടെ സ്നേഹം എന്നെ മുന്നോട്ട് നയിച്ചു. ശിവകാർത്തികേയൻ പറഞ്ഞു.
ടെലിവിഷൻ അവതാരകനായാണ് തൻ്റെ കരിയർ ആരംഭിച്ചതെന്നും സിനിമാ മേഖലയിലേക്കുള്ള തൻ്റെ ആദ്യ ചുവടുവയ്പായിരുന്നു ഇതെന്നും ശിവകാർത്തികേയൻ പറഞ്ഞു. എല്ലാ സിനിമകളിലും താൻ പാഷൻ കൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന് താരം കൂട്ടിച്ചേർത്തു

